Saturday, April 30, 2016

പള്ളിക്കൂടം വിട്ടു പോരുമ്പോ
മുറിച്ചു കടക്കേണ്ടിയിരുന്ന
ഒരു കവലയുണ്ട്
കുറെ ദൂരെ നിന്നെ
നിശബ്ദമാക്കുന്ന,
ഒരു ശബ്ദത്തിനു മാത്രം
ചെവി കൂര്‍പ്പിച്ചിരുന്ന
എന്‍റെ
ഹാപ്പിനസ്സിനെ,
സങ്കടങ്ങളെ
ഓരോ രാത്രിയും
പച്ച കുത്തി വിട്ടിരുന്ന
കവല .. 


 
സുര ചേട്ടനും
തങ്കനും
കൃഷണനും
സുകുവും
പ്ലക്കും
മഞ്ഞനും
വര്‍ക്കി ചാച്ചനും
അങ്ങനെ പലരുടേയും
കവല ..


തടി പണിക്കാരന്റെ
തഴമ്പിച്ച
കൈ പിടിച്ചു
കണ്ണ് നിറഞ്ഞു വീട് പറ്റാറുള്ള
അനേകമായിരം
വൈകുന്നേരങ്ങള്‍
ഉറങ്ങാത്ത
രാത്രികള്..


ജീവിതത്തിലെ
വളവുകള്‍,
വീണ്ടും
മുറിച്ചു കടക്കേണ്ടി വരുമ്പോള്‍
കണ്ണ് നിറക്കുന്ന
കവലകള്‍.. 

എന്നെ അറിയാത്ത ദൈവമേ
എനിക്ക്
മനുഷ്യനെ പോലെ
സങ്കടം വരുന്നു .............................

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...