Sunday, February 11, 2018

""നിന്‍റെ വേലിപടര്‍പ്പിലേക്ക് കാറ്റില്‍ ഒരിലയായ്""

Saturday, February 10, 2018


വലിയൊരു ആള്‍ക്കൂട്ടത്തിലേക്ക്
വീഴുന്ന
നൂറുരൂപാ നോട്ടിന് പോലും
കലാപം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്ന
നാട്ടില്‍ നിന്നാണ്...
ഞാന്‍ വരുന്നത്


അവിടെ,
വീട്ടിലേക്ക് ഓടിക്കയറുന്ന
പശുക്കിടാവിന്,
അടുക്കളയിലെ കറിക്ക്,
ഒരു പേരിന്,
എഴുത്തിന്,
പ്രതികരണങ്ങള്‍ക്ക്,
വിമര്‍ശനങ്ങള്‍ക്ക്,
മേവാത്തിലെ ബിരിയാണിക്ക്,
ദളിതന്‍റെ പൂവുകള്‍ക്ക്,
ദൈവങ്ങള്‍ക്ക്,
ചോദ്യങ്ങള്‍ക്ക്,
എല്ലാത്തിനുമിപ്പോള്‍
നിലവിളികളുടെ കുപ്പായമിട്ടുവരുന്ന
ഒരേ മുഖമാണ്..

എല്ലാം ആകെ മാറിയിരിക്കുന്നു
ചങ്ങലക്കിട്ട കുറുക്കന്‍മാരുമായി
പതിവ് സവാരിക്കിറങ്ങുന്നവര്‍
അതിര്‍ത്തിയിലെ
പട്ടാളക്കാരെപ്പറ്റി
വേവലാതിപ്പെടുന്നുണ്ട്.
രാജ്യസ്നേഹ സര്‍ട്ടിഫിക്കേറ്റ്
കയ്യിലില്ലെങ്കില്‍
രാജ്യം വിടണം എന്നാണിപ്പോള്‍
പുതിയ കല്‍പ്പന..

ഞങ്ങളിപ്പോള്‍
പട്ടം പറത്താറില്ല
ഉറക്കെ ചിരിക്കാറില്ല
പാട്ട് കേള്‍ക്കാറില്ല
ചുമരുകളില്‍ ചായം പൂശാറില്ല
ആടുകളെ കെട്ടഴിച്ചു വിടാറില്ല
വിശന്നു കത്തുമ്പോഴും
ഒരു പിടി അരി പോലും
കടം വാങ്ങാറില്ല
എന്തിന്,
ഒന്നുറക്കെ കൂവുക പോലും ചെയ്യാറില്ല

എങ്കിലും,
കലാപത്തില്‍ മരിച്ച
കുട്ടികളുടെ അമ്മമാരുടെ
ചുരത്താതെപോയ
മുലകളെപ്പറ്റി നമ്മള്‍
എന്തിനാണ്
മിണ്ടാതെ ഇരിക്കുന്നത്?

കാണാതെ പോയ
ആടുകകളെപ്പറ്റി
എന്തിനാണ്
ചോദിക്കാതിരിക്കുന്നത്?

പൊട്ടിത്തെറിക്കു തിരഞ്ഞെടുത്ത
പാലമല്ല നമ്മളെന്ന്
എന്തിനാണ്
ഉറപ്പിക്കാതിരിക്കുന്നത്?

മുദ്രാവാക്യങ്ങള്‍
തുന്നികൂട്ടിയ ബാനറില്‍,
തൂങ്ങി മരിച്ച
കൂട്ടുകാരന്‍, മകന്‍
നമുക്കുണ്ടെന്ന്
എന്തിനാണ്
മറന്നു പോകുന്നത്?

നിശബ്ദരായിരിക്കുക എന്നത്
വലിയ രോഗമാണെന്ന്
അയല്‍ക്കാരനോട്
എന്തിനാണ്
പറയാതെയിരിക്കുന്നത്?

വെളുത്തവന് മാത്രമായി
ഒരു ദൈവമില്ലെന്ന്
എന്തിനാണ്
എഴുതാതെയിരിക്കുന്നത്?

ചരിത്രം, അംഗീകരിക്കപ്പെട്ട
കെട്ടുകഥയല്ലെന്ന്
എന്തിനാണ്
മക്കളെ പഠിപ്പിക്കാതിരിക്കുന്നത്?

ഇന്നലെയും
അവർ ചോദിച്ചു,
ഹിന്ദുവോ അതോ മുസല്‍മാനോ?

ഞാന്‍ പറഞ്ഞു
ഞാനിന്ന്
രാജ്യദ്രോഹിയാണ്,
എനിക്ക് മനുഷ്യനെപ്പോലെ
വിശക്കുന്നു...

Published : ചന്ദ്രിക വാർഷികപ്പതിപ്പ്‌ 2017

പള്ളിയിലേക്ക് പോകും വഴി
അമ്മ ആടിനേയും
കൂടെ കൂട്ടി,
എന്റെ കയ്യിൽ ഒരു കുറ്റിയും
അമ്മയുടെ കയ്യിൽ ...
ആടിന്റെ
കയറും..


ആട് മുന്നേ നടന്നു..
ഞാൻ ഗോഗുൽത്താ മലയിലേക്കു
നടക്കുന്ന
ക്രിസ്തുവിനെ പോലെ
ആടിന്റെ പിന്നാലെയും


പള്ളിയുടെ അടുത്ത്
നിറയെ പുല്ലുള്ളിടത്തു
ആടിനെ കുറ്റിയിൽ കെട്ടി
കുറ്റിയിലും ,ആടിന്റെ കഴുത്തിലും
മുറുക്കമുള്ള കെട്ട്..


ആട് പുല്ലു തിന്നുന്നു
കുറ്റി, അതിർത്തിയിലെ
പട്ടാളക്കാരൻപോലെ
ജാഗരൂകനും ...


ഞാൻ പള്ളിയിലേക്ക്
നടന്നു
അവിടെ
നിറയെ ആടുകൾ
പുല്ലു തിന്നുന്നു...


Please sing for My soul.. ...

When I find myself
On a night of forgotten supper
In a glass of wine you poured me with love,
I was a rustic kid from a faraway village
Waiting on and on with a basket of cherries
For a beloved traveller who would arrive at dawn.

As the sun goes down in Istanbul today
I remember, only remember you, my love.
Out there in the streets, where the gypsies play songs
Braving the chill, in harmony for a living
Some one was pleading, in a distraught tone
“dear o dear, please sing, please sing for my soul”

മറന്നുപോയൊരു
അത്താഴത്തിന്റ രാത്രിയിൽ
നീയെനിക്കു പകർന്നുതന്ന
വീഞ്ഞു കോപ്പയിൽ
ഞാൻ എന്നെ ...
കണ്ടെത്തുമ്പോൾ
ഏതോ ഗ്രാമത്തിൽനിന്നു
കുട്ടനിറയെ ഓറഞ്ചുമായി
വഴിയരികിൽ,
വരാനിരിക്കുന്ന
ആരെയോ കാത്തുനിൽക്കുന്ന
കുട്ടിയായിരുന്നു ഞാൻ..


ഇസ്താംമ്പൂളിൽ
പകല്സതമിക്കുമ്പോൾ
ഇന്നു ഞാൻ
നിന്നെയോർക്കുന്നു..
നാണയത്തുട്ടുകൾക്കു വേണ്ടി
പാടുന്ന
റെഡ് ഇന്ത്യൻ വസ്ത്രമണിഞ്ഞ
പാട്ടുകാരോട്
ഒരാൾ ഉറക്കെ
പറയുന്നുണ്ടായിരുന്നു
പ്ലീസ്‌ സിങ് ഫോർ മൈ സോൾ ....

Translated By : Karun Akar 



I bury an endless wail
In the abyss of my soul
I bet, it will sprout, bear fruits...
And blossom in riots.
That's when I'll wreak vengeance on spring,
Etching your name on each and every leaf...

ഒരിക്കലും നിലക്കാത്തോരു
നിലവിളി
നെഞ്ചിൽ കുഴിച്ചിടുന്നു ..
ഇതു കായ്ക്കും
മരമാകും ,
പൂക്കും
അന്നെല്ലാ ഇലകളിലും
നിന്റെ
പേരെഴുതി
വസന്തത്തോട്
ഞാൻ പകരം ചോദിക്കും ...

Translated By : Karun Akar 

ഞാൻ യഹൂദയിലെ
അതേ പാട്ടുകാരൻ,
ഒറ്റുകാർ മടക്കി തന്ന
നാണയത്തുട്ടുകൾ
കൊണ്ട്‌ ...
മുറിവുകളുടെ
വസന്തം വാങ്ങിയവൻ ..

വരൂ
ഈ അത്താഴത്തിന്റെ രാത്രിയിൽ
നിനക്കു ഞാനെന്റെ
മുറിവുകൾ
കാട്ടിത്തരാം ..
നിലാവിറങ്ങിപ്പോയ
തെരുവിന്റെ ആത്മാവിനു
നിന്റെ മണമാണെന്ന്
ഞാൻ അവരോട്
പറഞ്ഞിട്ടുണ്ട് ....

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...