Monday, January 15, 2018

മൂന്നു മുറിവുകളുമായി
അവനൊരു രാത്രി
എന്റെ മുറ്റത്തു വന്നു ,
ബുറണ്ടിയിലെ മലനിരകളില്‍
നിന്ന് കേൾക്കുന്ന ...
വിചിത്രമായ ശബ്ദങ്ങൾ പോലെ
കനമുള്ളതായിരുന്നു
അവന്റെ നിലവിളികൾ..


ആരോ പിന്തുടരുന്നുണ്ടെന്നും
രാത്രിയെ ഭയമാണെന്നും
അവനെന്റെ അമ്മയോട്
പറയുന്നുണ്ടായിരുന്നു..

എന്തോർത്തിട്ടാണോ എന്നറിയില്ല
ആദ്യമായി അന്നു രാത്രിയിൽ
അമ്മ പട്ടികളെ
തുറന്നു വിട്ടില്ല,
ആടുകളെ ഒക്കെയും
കെട്ടഴിച്ചു വിട്ടു
വാതിലുകളെല്ലാം തുറന്നുമിട്ടു .....

ഞങ്ങൾ കുറേനേരം
ആകാശം നോക്കി കിടന്നു
ഒരു നക്ഷത്രം പോലുമില്ലാത്ത രാത്രിയിൽ
അവനാ പാട്ടുപാടി
കുന്നിറങ്ങി വന്ന
ആ പതിനഞ്ച് പേർക്കൊപ്പം
അവരുടെ പാട്ടായി
അവനിറങ്ങി പോയി..

ഞാനിന്നിവിടെ തനിയെ
ആകാശം നോക്കി കിടക്കുന്നു,
നീയെവിടെയാണ്
മറന്നുപോയൊരു
അത്താഴത്തിന്റ രാത്രിയിൽ
നീയെനിക്കു പകർന്നുതന്ന
വീഞ്ഞു കോപ്പയിൽ
ഞാൻ എന്നെ ...
കണ്ടെത്തുമ്പോൾ
ഏതോ ഗ്രാമത്തിൽനിന്നു
കുട്ടനിറയെ ഓറഞ്ചുമായി
വഴിയരികിൽ,
വരാനിരിക്കുന്ന
ആരെയോ കാത്തുനിൽക്കുന്ന
കുട്ടിയായിരുന്നു ഞാൻ..

ഇസ്താംമ്പൂളിൽ
പകല്സതമിക്കുമ്പോൾ
ഇന്നു ഞാൻ
നിന്നെയോർക്കുന്നു..
നാണയത്തുട്ടുകൾക്കു വേണ്ടി
പാടുന്ന
റെഡ് ഇന്ത്യൻ വസ്ത്രമണിഞ്ഞ
പാട്ടുകാരോട്
ഒരാൾ ഉറക്കെ
പറയുന്നുണ്ടായിരുന്നു
പ്ലീസ്‌ സിങ് ഫോർ മൈ സോൾ ....

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...