Wednesday, December 18, 2013

 "നീ കൊല്ലുന്നതില്‍ അല്ല ഞാന്‍ മരിക്കാതിരിക്കുന്നതിലാണ്
എന്‍റെ
സങ്കടം....................



എഴുതി തീരും
മുമ്പേ
പകുതിയില്‍ മരിച്ചു വീഴുന്ന
നീ എന്ന കവിതയില്‍
നിനക്കൊപ്പം
ഒറ്റക്കാകുന്നത് കൊണ്ട്
ഞാന്‍ എന്‍റെ
പകലുകളെ
വിഷം കൊടുത്തു
കൊല്ലുകയും
രാത്രിയില്‍ അവയെ
പോസ്റ്മോര്ട്ടം
ചെയ്യുകയും ചെയ്യുന്നു ..
കീറി ,മുറിക്കുമ്പോള്‍
എന്നും
"എനിക്കും നിനക്കും
ഇടയില്‍ എന്ത്"??
എന്നത് മാത്രം,
എന്തെ
ബാക്കിയാകുന്നു ?? ...

ചോദ്യം ചെയ്യപ്പെടാന്‍
കഴിയാത്ത് പലതും
നമുക്കിടയില്‍ ഉള്ളതിനാലും
മറുപടി പലരും
നിന്റെ നെഞ്ചില്‍
ചെര്‍ത്തോട്ടിച്ചതിനാലും
ഇന്നും പോസ്റ്മോര്ട്ടം
പാതിയില്‍
അവസാനിപ്പിച്ചു
ചോദിക്കാതെ
നിനക്കൊപ്പം
ഒരേ കുഴിയില്‍
ചേര്‍ന്നുറങ്ങുന്നു ....

ഒന്നറിയുക
"നീ കൊല്ലുന്നതില്‍ അല്ല
ഞാന്‍
മരിക്കാതിരിക്കുന്നതിലാണ്
എന്‍റെ
സങ്കടം "........

Tuesday, December 10, 2013

 അറിവ് ....

അന്ന്,
ജനാധിപത്യത്തിന്റെ
"കമ്പി"പുസ്തകത്തില്‍
"ഇരുപത്തിരണ്ടാം" പേജില്‍
"ഒമ്പത് വാള്‍ട്ടിന്റെ"
"രണ്ടു ബാട്ട്ടരി"
ഒരു "പത്തൊമ്പത്കാരനെ"
കൂട്ടികൊടുപ്പുകാര്‍ക്ക്
ഒറ്റികൊടുത്തു..

ഇന്നു.
കൂട്ടികൊടുപ്പുകാരന്റെ
കുമ്പസാരം..
പുളകിതരാകുന്ന ജെനം
തുണിയില്ലാതെ നീതി
ദേവത ...

പത്തൊന്‍പതു കാരന്റെ
ജീവിതത്തിന്റെ
നാല്‍പ്പത്തി രണ്ടാം
വളവില്‍
തൂക്കുകയര്‍ ഇക്കിളി ഇടുമ്പോള്‍ ...
അവന്‍ ചിരിക്കുന്നു ...

"ഇലെക്ട്രോനിക്സിൽ ഡിപ്ലോമ
എടുത്തവരെ തൂക്കികൊല്ലുക
ഭരണകൂടമേ"
എന്ന് നീതി ദൈവതയുടെ
പാവാട മുകളില്‍
എഴുതിയ
അമ്മെ
നീയാണ് കവി
അതാണ് കവിത ....







December 10  World Human Rights Day ......... Feeling :
Perarivalan
ഒറ്റയാവുക എന്നുണ്ടോ ?

അങ്ങനെ അങ്ങനെ
നോക്കി ഇരിക്കെ
ഒരു കഥയിൽ,
ഒരു കവിതയിൽ ,
ഒരു പേരിൽ,
ഒരു വാക്കിന്റെ
അവസാന അക്ഷരത്തിൽ ,
നിങ്ങൾ
എന്നെ ഒറ്റക്കാക്കുന്നു..

ഒറ്റയായി ഇറങ്ങി
നടക്കുന്പോൾ
ഒരൊറ്റ ഉമ്മയിൽ ,
ഒരു വിളിയിൽ ,"
എന്റെ ആകാശവും
ഭൂമിയും
പിന്നെയും
എഴുതി എടുത്തു
നിങ്ങൾ
ഹൃദയത്തിൽ വീണ്ടും
മേയാനിറങ്ങുന്നു .....

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...