Saturday, December 24, 2016

അമ്മയുടെ അരിപാത്രത്തില്‍
നിന്ന്
ഞാന്‍ മുങ്ങിയെടുത്ത
അപ്പൂപ്പന്‍താടികള്‍
യുദ്ധത്തില്‍
മരിച്ച കുട്ടികള്‍
അമ്മമാരുടെ
ചുരത്താതെപോയ മുലകള്‍,
പ്രാവുകള്‍ .....

ഒലിവിലകളാല്‍ അലങ്കരിച്ച
സമാധാന സന്ദേശങ്ങൾ
കുത്തിനിറച്ച
കവചിത വാഹനം..
അവരുടെ വീട്ടിലെ
പട്ടം പറത്തുന്ന കുട്ടികള്‍
പൂമ്പാറ്റകള്‍ .....
എന്നോ മരിച്ചുപോയ
മുക്കുവന്റെ
കുഴിമാടത്തിൽ
ചവിട്ടി നിന്ന്
പുകവലിക്കുന്ന കൂട്ടുകാരൻ
 
കടൽക്കരയിലെ
ഏതോ കാമുകിയുടെ
കടലെടുക്കാതെ പോയ
കാൽപാടുകൾ .......
സ്സ്വപ്നത്തിൽ
ആരുടെയോ
മറന്നുവെച്ചുപോയ
രണ്ടു കണ്ണുകൾ ....
വീട്ടിലേക്കു കരോള്‍
പാടിവരുന്ന
ദിവസം മാത്രം
അപ്പന്‍ പട്ടികളെ
കെട്ടിയിടും,
ചാപ്പലില്‍
പെരുന്നാള്‍ വെടിക്കെട്ട്‌
നടക്കുന്ന രാത്രിയും
അങ്ങനെ തന്നെ....


ഡ്രമ്മിന്റെ ശബ്ദം അടുത്ത് വരുമ്പോള്‍
പട്ടികള്‍ വലിയ വായില്‍
നിലവിളികാന്‍
തുടങ്ങും
ഞരക്കമായി
അതങ്ങനെ എവിടെയോ ഒളിക്കും,
ആ നിലവിളികള്‍ക്കിടയില്‍
ഉണ്ണിയേശുവിന് പോലും
ബോറടിച്ചു പണ്ടാരമടങ്ങിയിട്ടുണ്ടാകും

എവിടെനിന്നോ
ആരൊക്കെയോ കൊട്ടിപാടി
വരുന്നു
എനിക്കും
നിലവിളിച്ച്
ഓടിപോകാന്‍ ഒക്കെ
തോനുന്നു,

വരൂ
നീയെങ്കിലും,
നിങ്ങളെങ്കിലും
നീട്ടിയെന്റെ പേരുവിളിക്കു
പിന്നിലോളിപ്പിക്കു.....

Saturday, December 3, 2016

ഇങ്ങനെ
സംസാരിച്ചിരിക്കെ
പൊടുന്നനെ
അവൻ പറഞ്ഞു
ഞാൻ പോകുന്നു ...

ഈ രാത്രിയിൽ
ഇപ്പോ എന്തുണ്ടായി എന്നായി
ഞങ്ങൾ..

അവൻ മുകളിലേക്ക്
കൈ ചൂണ്ടി,

""ഒരു നക്ഷത്രം
 പോലുമില്ല ""

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...