Sunday, June 1, 2014

 ദെളിതന്റെ പൂവുകള്‍


പൂക്കളും പൂമ്പാറ്റകളും
കുടവയറനോപ്പം ഇറങ്ങി പോയ
ക്ലാരയാക്കിയ മഴയും.
മഴവില്ലും .
പട്ടികുട്ടികളും ,
തുടയിലും ചുണ്ടിലും
ചായം തേച്ച സിനിമാ നടിയും
വിരിഞ്ഞു നില്‍ക്കുന്ന
ചോര മണക്കുന്ന താമരയും,
നടുവിരല്‍ മാത്രമുള്ള കൈപത്തിയും
ചുവക്കാന്‍ മറന്ന
ചെമ്പരത്തിയും ,
ഇന്നും
മുഖ പുസ്തകം നിറയെ ..

നിങ്ങള്‍ തൂങ്ങി ആടിയ
കൊമ്പില്‍
എത്ര നേരമായി
ഞാനിങ്ങനെ ...

നിങ്ങള്‍ക്കായി ആരും
മെഴുകുതിരി കത്തിക്കില്ല
കള്ള കണ്ണീരൊഴുക്കില്ല,
കൂട്ടം കൂടില്ല
മുല്ലയെന്നോ , ആമ്പലെന്നോ പേരില്‍
ഒരു വിപ്ലവവും
പൊട്ടി പുറപ്പെട്ടു
നാണിച്ചു ചാകില്ല ,
കാരണം

ദെളിതന്റെ പൂവുകള്‍
അവന്റെ മാത്രമാണ്,
അവന്റെ മാത്രം .........
പൂക്കാത്ത ചെമ്പരത്തികള്‍ ..
 

തടവറയെ പേടിക്കാത്ത
കരയാത്ത,
ചിരിക്കുന്ന
വിപ്ലവകാരിയായ അച്ഛന്‍.
അച്ഛനെ കുറിച്ചോര്‍ക്കുമ്പോള്‍,
ഓര്‍ത്തോര്‍ത്തു പറയുമ്പോള്‍
അവന്റെ തല ഉയര്‍ന്നു നിന്നു.

വിഷക്കമ്പനിക്കെതിരെ
അച്ഛന്‍ സമരം നടത്തി,
പോലീസ് കൊണ്ടുപോയെന്ന്‍
അമ്മ പറഞ്ഞു.
ഒരിക്കല്‍ തിരിച്ചുവന്നു
കമ്പനി പൂട്ടിച്ചവന്‍
നാട് മുടിച്ചവന്‍
പലരും പലതും പറഞ്ഞു,

അച്ഛന്‍ മിണ്ടാതായി
ചിരിക്കാതായി
എപ്പോളും മൗനത്തില്‍
മുകളില്‍ കുത്തിയിരിക്കും
ചിലപ്പോള്‍ ദേഷ്യപ്പെടും.

വൈദ്യന്‍ വന്നു,
അമ്മയോടെന്തൊക്കെയോ
കുശുകുശുത്തു
എഴുത്തുപുരയില്‍ പൂട്ടിയിട്ടു.

അവനെ കാണുമ്പോള്‍ മാത്രം
ചിരിച്ചു കാണിച്ചു.
"അച്ഛനെന്നാ പറ്റിയേ"
ഉത്തരമില്ലാതയായപ്പോള്‍
ചോദ്യങ്ങളെ വടക്കേ കോലായില്‍ നിന്ന്
പറത്തിവിട്ടു.

അച്ഛന്‍ കിടക്കാറുള്ള
മുറിയുടെ വാതില്‍ക്കല്‍
തല ചേര്‍ത്തിരിക്കുമ്പോള്‍
ഒരിക്കല്‍, അമ്മ പറഞ്ഞു...
ഒരിക്കലും,
അച്ഛനെപ്പോലെയാകരുതെന്ന്‍
അവനൊന്നും മിണ്ടിയില്ല.

സ്കൂളില്‍ കൂട്ടുകാര്
"ചെമ്പരത്തി ചെവിയില്‍ ചൂടിക്കെടാ"
കളിയാക്കി.
അന്നാദ്യമായി ഒരിക്കലും കരയാത്ത
അച്ഛനെ ഓര്‍ത്ത് അവന്‍ കരഞ്ഞു.

അച്ഛന്റെ ഓര്‍മ്മകളുടെ ചുമരില്‍
" തടവറ ജീവിച്ചിരിക്കുന്നവര്‍ക്കുള്ളതാണ് "
ചുവന്നു കൊടി പുതച്ച് നിന്നിരുന്നു.

വലുതായപ്പോള്‍ തെരുവിലൂടെ
അവന്റെ ശബ്ദം മുഴങ്ങി കേട്ടു.
എതിര്‍ത്തവരെ വെല്ലുവിളിച്ചു.
അന്നത്തെ കുട്ടികള്‍
മീശ തടവി അടക്കം പറഞ്ഞു.
അവനും മൂപ്പരെപ്പോലെയായി.

ലോകമേ ഒരു തടവറ
അവന്‍ പത്രം വായിക്കാതെയായി
വാര്‍ത്ത കേക്കാതായി
പുറത്തിറങ്ങാതെയായി
"എല്ലാവര്‍ക്കും ഭ്രാന്താണ്"

അവനിലൂടെ ഒരു മുദ്രാവാക്യം
ആര്‍ത്തുവരുന്നതമ്മ കണ്ടു,
അച്ഛന്‍ ..

വീടിന്റെ കന്നി മൂലയില്‍
അവനൊരു ചെമ്പരത്തി നട്ടു.
വെള്ളമൊഴിച്ച്
സ്നേഹിച്ചു വളര്‍ത്തി.
അവള് പൂത്തുനില്‍ക്കുമ്പോള്‍
അവന്‍ വിളിച്ചു പറയും
എനിക്കും അച്ഛനെപ്പോലെയാകണം.

ഒരുനാള്‍ അവനും നാടുവിട്ടു.
പോകും മുന്പ് കരിക്കട്ടകൊണ്ട്
ചുമരില്‍ ഇങ്ങനെ എഴുതിയിരുന്നു.
""അച്ഛനായി ഞാനൊരു
ചെമ്പരത്തി കൂടെ കരുതുന്നു""...

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...