Tuesday, September 23, 2014

ദേശാടന കാക്കകള്‍

നാളെ ഒരു കഥയില്‍
ഒരു കവിതയില്‍
ഒരു സ്കൂളില്‍
ഉത്തര കടലാസില്‍
തോല്‍ക്കാന്‍ മനസില്ലാത്തവന്റെ
കീറിയ കീശയില്‍
നില്‍പ്പ്=നിലനില്‍പ്പ്
എന്നൊരു ഉത്തരമുണ്ടാകും
അന്ന് കാലം വെളുപ്പിനെ
കൂക്കി വിളിക്കും ,

നില്‍പ്പിന്റെ
എഴുപതാം പകല്‍
ചേര്‍ന്നു നില്‍ക്കുമ്പോള്‍
ജീവിതത്തിലാദ്യമായ്
ചേട്ടനൊരു
പൂമരമായെന്നു തോന്നി
ചുവന്ന പൂമരം

കേരളത്തില്‍ ഏതെങ്കിലും
ഒരു പട്ടികജാതിക്കാരന്
സ്വന്തമായി ഒരു പലചരക്ക്
കടയുണ്ടോ ?
സ്വന്തംആയി ഒരു ഹോട്ടലുണ്ടോ ?
ഒരു സ്കൂളോ
കോളേജോ ഉണ്ടോ ?
പോട്ടെ
ഒരു കള്ള്ഷാപ്പെങ്കിലും ഉണ്ടോ ?
ഉണ്ടോടാ ?????
അവന്‍റ്മ്മേടെ സമത്വം ..

ഞാന്‍ ചില്ലുകൂട്ടിലെ
ഗുരു ദേവനെ നോക്കി
ഗൌരവത്തിലാ
ജാതി പറയരുത്..
പാഞ്ഞോടിയ ബസിന്റെ
പുറകില്‍
അയ്യങ്കാളി ഇതു
കേട്ടിട്ടാകാം പുഞ്ചിരി തൂകി ..

ചേട്ടനൊരു പുകയെടുത്തു
പുകയില്‍ ഒരു
കാക്ക കരഞ്ഞു
ദേശാടന കാക്ക ..




 എന്തിനായിരുന്നു?


ഒരു നോട്ടം കൊണ്ടോ
ഒരു വാക്ക് കൊണ്ടോ
എനിക്ക് പറക്കാന്‍
നീ
കടം തരാതെ പോയ
ആകാശം

വേലി പടര്‍പ്പുകള്‍ക്കിടയിലൂടെ
നിന്നിലേക്ക്‌ തുറന്നിരുന്ന
മറന്നുപോയ
ഇടവഴികള്‍

ഇനിയുമെത്താത്ത
യാത്രകള്‍..

എത്ര ദൂരെയാണ്
എത്ര അന്യനാണ്
ഞാന്‍

എന്നിട്ടും
പാതി മുറിഞ്ഞ
ഈ സ്വപ്നതില്‍ നിന്ന്
നിറുകില്‍ ഉമ്മവെച്ച്
എന്നെ വിളിച്ചുണര്‍ത്തിയത്
എന്തിനായിരുന്നു

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...