Friday, September 8, 2017

യുദ്ധത്തില്‍
മരിച്ച കുട്ടികള്‍
അമ്മമാരുടെ
ചുരത്താതെപോയ മുലകള്‍,

പ്രാവുകള്‍ .....

ഒലിവിലകളാല്‍ അലങ്കരിച്ച
സമാധാന സന്ദേശങ്ങൾ
കുത്തിനിറച്ച
കവചിത വാഹനം..
അവരുടെ വീട്ടിലെ
പട്ടം പറത്തുന്ന കുട്ടികള്‍

പൂമ്പാറ്റകള്‍ .....
നിനക്ക് സുഖമാണോ ?
എവിടെയാണ്?
എന്തെടുക്കുന്നു ?
എന്നാണു വരുന്നത് ?
നീ ഇതൊന്നും ചോദിച്ചിട്ടില്ല
ചോദിച്ചതിത്ര മാത്രം

നീ വല്ലതും കഴിച്ചോ ??


രാത്രിയോട് ഞാൻ
എന്തിനു കലഹിക്കണം ?
നക്ഷത്രങ്ങൾ ഊതിക്കെടുത്തി
പിന്നലൊളിപ്പിക്കാൻ
നീ വരും
എന്നൊക്കെ ഞാൻ
വെറുതെ കള്ളം
പറഞ്ഞതാണു,

ഈ രാത്രിയും കടന്നു പോകും
നാളെയും ഞാൻ നിന്നെയോർക്കും
അവസാന അത്താഴത്തിന്റെ രാത്രിയിൽ
ആ നെറ്റിയിലെ ചുംബനം
എന്റെ സ്നേഹമായിരുന്നു

നീ കേൾക്കുന്നുണ്ടോ
തോറ്റു പോയവർ പാടുന്ന
പാട്ടാകണം നമുക്ക് ............

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...