Saturday, April 30, 2016

കടല്‍ക്കരയിലെ
തീര്‍ത്തും
പുരാതനമായ
കൊട്ടാരത്തില്‍
മുക്കുവന്‍
കൂട്ടുകാരിയെ
കടലാസ് വള്ളങ്ങള്‍
ഉണ്ടാക്കാന്‍
പഠിപ്പിച്ചു പരാജയപ്പെടുന്നു,
അവന്‍ പങ്കായമെടുത്തു
കടലിലേക്ക് പോകുന്നു
അവള്‍ പഠിപ്പ് തുടരുന്നു,
രാത്രികള്‍ ഇറങ്ങി പോകെ
മനോഹരമായ
ഒരുവള്ളമവള്‍ ഉണ്ടാക്കുന്നു,
കടല്‍ക്കരയില്‍
അവനെ കാത്തിരിക്കുന്നു..


കാത്തിരുന്നു
മുഷിയുന്നു,
കാത്തിരിപ്പിന്
ശലഭ ഭംഗി ഉണ്ട് എന്ന് പറഞ്ഞ
കൂട്ടുകാരിയെ
അവള്‍ കള്ളി
എന്ന് പേരിട്ടു
ഓര്‍മകളില്‍ നിന്ന് കീറി കളയുന്നു..
മടുത്തപ്പോള്‍
മണലില്‍
പിറക്കാതെ പോയ മക്കളുടെ
പേരെഴുതി
കടലിന്നു മാച്ചുകളയാന്‍
കാത്തിരിക്കുന്നു ,
വീണ്ടും കാത്തിരുന്നു
മുഷിയുന്നു.


ഏഴ് പകലുകള്‍ക്ക്‌
ശേഷം അവന്‍ വന്നപ്പോള്‍
അവന്‍റെ കീറിയ
കുപ്പായ മടക്കില്‍
നിറയെ
തിളങ്ങുന്ന
ചെതുമ്പലുകള്‍
അതില്‍ ഒന്നെടുത്തു
അവള്‍ വള്ളമവന് നീട്ടുന്നു
കുറെ കവിള്‍ ചിരിക്കുന്നു..


ആ രാത്രി
അവള്‍ അവനു
ഒരിക്കല്‍ പോലും
കടലാഴം കാണാതെ
കടല്‍ക്കരയില്‍ തിരയെണ്ണി
മരിച്ച മുക്കുവന്റെ
കഥകള്‍ പറഞ്ഞു
കൊടുത്തുകൊണ്ടിരിക്കെ
അവനുറങ്ങി പോകുന്നു ,
കൊട്ടാരമൊരു
അക്വേറിയമാകുന്നു
അവരതില്‍
കടലാസ് വള്ളവും......


"കടലാഴം കാണാത്ത മുക്കുവൻ"
വരികൾ : സോമൻ കടലൂർ ( കനിമീൻ)

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...