Wednesday, June 5, 2013



വരിക നമുക്ക് ഒന്നിച്ചിരുന്നു കുറ്റം പറയാം


വരിക ,
പച്ചപ്പിന്‍റെ അവസാന തുരുത്തിലും
കൊണ്ക്രീറ്റു പാകി
നമുക്ക്
മഴയെ കുറ്റം പറയാം ,
പെയ്യാതെ ഇരിക്കുന്നതിനു
കൊതി കുത്താം ...
ഒരു കെട്ട് കഥയാണ്
മഴയെന്നു തലമുറകളെ
പറഞ്ഞു
പഠിപ്പിക്കാം,

എന്നിട്ട് ..
ശീതികരിച്ച മുറിയില്‍ നമുക്ക്
പ്രികൃതിയെ കുറിച്ചു
സംസാരിക്കാം,
ചര്‍ച്ച നടത്താം,
കവിത കുറിക്കാം,
കുപ്പി വെള്ളം കുടിക്കാം ...


സ്വന്തമായി നിറയെ
വെള്ളമുള്ള
കിണറ്ള്ളവന്
മകളെ വിവാഹം
ചെയ്തു കൊടുക്കപ്പെടും
എന്ന ഒരച്ഛന്റെ
പരസ്യം കണ്ടു
പൊട്ടിച്ചിരിക്കുന്ന
ഒരമ്മ...
കൊണ്ക്രീറ്റു കാടുകളില്‍
നല്ല നാളെയെ സ്വപ്നം
കാണുന്ന യവ്വനം...
ഭൂമിയെ അറിയാത്ത മക്കള്‍ ..
പിന്നെ
നീ ഞാന്‍ ........

Saturday, May 4, 2013



തെറ്റിയത്.



പകല്‍ വെളിച്ചത്തില്‍
കണ്ണ് തുറന്നിരിക്കെ
കണ്ടൊരു സ്വപ്നം,
നീയും ഞാനും ...

നിറയെ അക്ഷര തെറ്റുള്ള കവിത
പോലെ പ്രണയം ..

ചോദ്യങ്ങള്‍ക്ക് മുന്നേ
കുറിച്ച ചോദ്യചിഹ്നങ്ങള്‍
പോലെ ഇനിയും നമ്മള്‍
എത്ര നാള്‍ ....

നരകത്തിന്റെ കാവല്‍ക്കാര്‍ .


ഇപ്പോള്‍
ഞാന്‍
നരക കവാടത്തില്‍ ,
വഴി തടഞ്ഞു കണക്കെടുക്കുന്ന
തലയില്ലാത്ത കാവല്‍ക്കാരന്‍ ,
ട്രാഫിക്‌ ജാം ..
മുന്നില്‍ മിന്നി മറയുന്ന
മഞ്ഞ വെളിച്ചം,
ഒരിക്കലും കത്താത്ത ചുവപ്പ് ,
ദൈവങ്ങള്‍ക്ക് മാത്രമായി പച്ച ,

നരക ഭിത്തികളില്‍
പരസ്യം പതിക്കുന്ന ദൈവ
കിങ്കരന്‍മാര്‍,
""സ്വര്‍ഗം ഓഫ്‌റുകളുടെ
മഹാ പ്രിപന്ജം""
സ്വര്‍ഗത്തിന്‍റെ വര്‍ണ
ചിത്രങ്ങള്‍,
സ്വര്‍ഗം പല രൂപത്തില്‍
പല കളറില്‍ ....

നിര്‍ത്തി ഇട്ടിരിക്കുന്ന
വണ്ടിയില്‍
ചാരിയിരുന്നു ബീഡി
വലിക്കുന്ന ഒരുവന്‍, കൂടെ
ഒരുപറ്റം ആളുകള്‍ ,
അവന്‍ സ്വര്ഗത്തെ കുറിച്ച്
ക്ലാസ്സെടുക്കുന്നു ,
പട്ടിണിയെ കുറിച്ച്
വാ തോരാതെ സംസാരിക്കുന്നു ,
കൂടി നിന്നവര്‍
കയ്യടിക്കുന്നു.

ആരാണ് നീ എന്നാ
എന്റെ ചോദ്യത്തിന്
അവന്‍ "ഞാനും ദൈവമാണ് എന്ന്
മറുപടി തന്നു,
കൂടെ ബീഡിയും"
ഒരുമിച്ചു പുക
ഊതി വിടുമ്പോള്‍
ഞാനും പയ്യെ
ദൈവമാകാനുള്ള
തയ്യാറെടുപ്പില്‍ ആണ്....



ലേബല്‍ : To all my ആള്‍ദൈവംസ്‌..

Tuesday, April 2, 2013

നയോമി ...

അവള്‍ എന്നോടൊന്നും ചോദിച്ചില്ല ...
ഞാന്‍ പേര് ചോദിച്ചു പറഞ്ഞില്ല ..
ആകാശത്തെ കുറിച്ചും , നക്ഷത്രങ്ങളെ കുറിച്ചും ,
ദൈവത്തെ കുറിച്ചും
ഞാന്‍ അവളോട്‌ സംസാരിച്ചു ..
എന്നിട്ടും അവള്‍ മറുപടി തന്നില്ലാ...
ചിലപ്പോള്‍ അവള്‍ എന്നോടും
വാ തോരാതെ സംസാരിച്ചു
അതോ എനിക്കൊന്നും മനസിലായിലായതുമില്ല
പക്ഷെ ഞാന്‍ കൈ നീട്ടിയപ്പോള്‍
" എനിക്കെന്‍റെ ബാല്യം അവള്‍ തിരികെ തന്നു" ...

മനോഹരമായ , സന്തോഷം നല്‍കുന്ന
എന്നതൊക്കെ ആണ് നിന്റെ പേരിന്‍റെ
അര്‍ത്ഥമെന്ന് ഞാന്‍ പറഞ്ഞു നോക്കി
ആവള്‍ എവിടെ കേക്കാന്‍..
ചിലപ്പോ കണ്ണിറുക്കി ....

അമ്മയുടെ അമ്മിഞ്ഞ പാലിന്
ഉപ്പ് പോരാ എന്ന് കുറ്റം പറയുന്ന
സര്‍പ്പ സന്ദതികളുടെ നാട്ടില്‍ താന്‍ പിറന്നിരിക്കുന്നു എന്നോ ,കൂടപ്പിറപ്പുകള്‍ തെരുവില്‍
ബലാല്‍സംഗം ചെയ്യപെടുന്നു എന്നോ
അവള്‍ക്കറിയില്ലായിരുന്നു ...
അവള്‍ എപ്പോഴും ചിരിച്ചു ,
ചിലപ്പോള്‍ ഉറക്കെ കരഞ്ഞു ...

ഉറക്കം വന്നപ്പോള്‍
ചോദിക്കാതെ എന്നില്‍ ഉറങ്ങി ...
അവള്‍ ഉറങ്ങിയപ്പോള്‍
പക്ഷെ ""ഞാന്‍ ഉണര്‍ന്നത്
എന്‍റെ ബാല്യത്തിലായിരുന്നു"".............



(ചേട്ടന്‍റെ മകള്‍ പേര് നയോമി )




മൂന്നു വയസ്സുകാരി

വീടിലേക്കുള്ള വഴിയില്‍
ഞാനും ഇന്നൊരു മൂന്നു
വയസുകാരിയെ കണ്ടു ....

പേര് ചോദിക്കേണ്ടി വന്നില്ല
അവളുടെ ചോരപുരണ്ട
വസ്ത്രം കൊണ്ട് മതിലില്‍
ഒരുവന്‍ എഴുതിയിരുന്നു
"ബാല വേശ്യ "...

വീടിന്‍റെ പടികയരുമ്പോള്‍
ഓടി വരാറുള്ള അനിയത്തിയോട്
പറയാന്‍ ഞാന്‍ മനസില്‍
കരുതി വെച്ചിരുന്നു....
"വീടിന്‍റെ മതിലില്‍ നമുക്കും
എഴുതണം "വിവേകാനന്ദ പ്രഭോ
അങ്ങ് പറഞ്ഞ കേരളീയത്തം ഇതാ
സമാഗതം ആയിരിക്കുന്നു """

Wednesday, December 19, 2012



ഞാന്‍ മനുഷ്യനല്ല , ദൈവമാണ്

ഒറ്റക്കാലന്‍ കൊറ്റിയോടും ,
കാക്ക കുഞ്ഞിനോടും ,
തോട്ടു വക്കത്തെ പരല്മീനിനോടും
കല പില കൂട്ടിയ ചീവിടുകളോടും
കൂട്ടിരുന്ന മിന്നാമിനുങ്ങിനോടും
കള്ളം പറഞ്ഞു
ഞാന്‍ നിന്നെ മറന്നെന്നു.....

കള്ളമാണെന്നറിഞ്ഞിട്ടും
ശെരിയെന്നു എല്ലാവരും തലകുലുക്കി...
ചിലര്‍ കണ്ണിറുക്കി ...

കവിതകളില്‍ ഞാന്‍ എന്നെ മറന്നിട്ടു ..
എന്റെ ആത്മാവെന്നോട്
എന്നും പിറുപിറുത്തു, ആരും കാണാതെ കരഞ്ഞു ..

ഇരുട്ടിനെ പഴിച്ചു രാത്രികളില്‍,
മൌനത്തിനു മുകളില്‍ കുത്തി ഇരിക്കെ,
നിന്റെ ഓര്‍മ്മകള്‍ എന്നും
എന്നെ കാണാന്‍ വന്നു ...

മറക്കാന്‍ പഠിപ്പിക്കാന്‍ ഞാന്‍
ദൈവത്തിനു നിവേദനം കൊടുത്തു ,
കൈക്കൂലിക് പകരമായി
ദൈവം മറ്റൊരു
ദുസ്വപ്നനത്തില്‍ മറുപടി തന്നു ...

" മറക്കാന്‍ പഠിപ്പിക്കാന്‍ ,
ഞാന്‍ മനുഷ്യനല്ല , ദൈവമാണ് "".....


Tuesday, December 4, 2012


സാംബശിവന്‍ മുത്താന..........

""മരണത്തിലൂടെ
മൗനത്തിന്റെ
മുദ്രകള്‍ കണ്ടെത്തണം

നീ ചിരിച്ചാലും
കരഞ്ഞാലും
കണ്ണുനീര്‍
നനയാതെ തുടച്ചാലും
മരണത്തിലൂടെ
മൗനത്തിന്റെ
മലയിടുക്കു കടക്കണം.
ചോര തണുത്തോട്ടെ
പൂവും ജലവും തരുന്നവര്‍
പുറംതിരിഞ്ഞു നിന്നോട്ടെ
കുഴി വെട്ടുന്നവര്‍
പലതും പറഞ്ഞോട്ടെ
മരണത്തിലൂടെ
മൗനത്തിന്റെ
മുദ്രകള്‍ കണ്ടെത്തണം
എനിക്ക്.""

(യാനം... സാംബശിവന്‍ മുത്താന)

""എതുക്കാട്ട് ചന്തയില്‍ തേങ്ങാപ്പൂളുവാങ്ങാന്‍ ആശാരിപ്പാറയില്‍ നെരങ്ങി, ഊടുവഴിയിലിറങ്ങി കൊതം കീറിയ നിക്കറുമിട്ട്""… എന്നെഴുതി ഒരു ബിംബങ്ങളും ഇല്ലാതെ വായനക്കാരെ ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തിയ സാംബശിവന്‍ എന്നാ ചെറിയവന്‍ ആയ വലിയ കവിയെ അറിയാത്തവര്‍ ഏറെ ..."പട്ടിണി കൊണ്ട് പച്ച മങ്ങിയ
ഒരിലയാണ് എന്റെ കവിത" .എന്നെഴുതി വെച്ച് നീ പടിയിറങ്ങി പോകുമ്പോള്‍ കവേ നിന്നെ അറിയാന്‍ ഏറെ  വൈകി പോയി ഞാന്‍ .....

""എനിക്കെന്നും പ്രണയം വേണം
അതുന്ടെങ്കിലെ
കൊടുങ്കാറ്റിന് പിന്നാലെയുള്ള
പേമാരിയും
ഇടിമിന്നലിനോപ്പമുള്ള
ഇരുട്ടിന്റെ മൂകതയും
ഭൂചലനം കഴിഞ്ഞുള്ള
കൂട്ടനിലവിളിയും
എന്റെ ജീവിതത്തില്‍
ഇല്ലാതിരിക്കു""

നീ പ്രണയിച്ചതും, നിന്‍റെ പ്രണയിനിയും വാക്കുകളായിരുന്നു ....പ്രിയപ്പെട്ട  കവേ നിന്നെയും നിന്‍റെ വാക്കുകളെയും നെഞ്ചോടു ചേര്‍ത്ത് വെക്കുന്നു ...
പ്രാര്‍ത്ഥനകള്‍ ..........

എല്‍ദോ ...

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...