Monday, February 3, 2014

എത്ര നേരമായി


എത്ര നേരമായി
ഞാന്‍ ഇങ്ങനെ
ഒറ്റക്ക്
ഒറ്റക്ക് ,
കൊതി കുത്തി
കണ്ണ് ചുമക്കുമ്പോള്‍
ഇനിയും
സ്വപ്നത്തില്‍ പോലും
എനിക്ക് കടക്കാന്‍ കഴിയാത്ത
കാവിന്‍ മറ പറ്റി
എന്നിലേക്ക്‌
കറുത്ത ഉമ്മകള്‍
ഒളിച്ചു കടത്തും
തെമ്മാടി..
രാത്രിയില്‍ വിളിച്ചുണര്‍ത്തി
കൈ വെള്ളയിലൊരു
മിന്നാമിനുങ്ങിനെ
കൂട്ട് തന്നു പോയിരുന്നവന്‍,..
ദൈവത്തിനു
കൊടുക്കാന്‍ വെച്ച
കൈക്കൂലി
പിടിച്ചു വാങ്ങി
പകരം
ദിനേശ് ബീഡിയില്‍
പുകയില്‍ വളയം
തീര്‍ത്തവന്‍
ചിരിപ്പിച്ചവന്‍..


ഇരുട്ടാകുന്നു
രാത്രി നിന്നെ
മണക്കുന്നു
സ്വപനത്തില്‍ എങ്കിലും
എനിക്കൊരു
മിന്നാമിനുങ്ങിനെ
കൂട്ടിനു
തന്നേച്ചു പോകുക .........

Friday, January 3, 2014

ചൊവ്വയിലെ കുട്ടികള്‍ 


വിശപ്പ്‌ ദൈവമാകുന്ന
ഒരു തെരുവില്‍
വിശന്നു കരയുന്ന കുഞ്ഞിനു
ഒരമ്മ
വിശപ്പ്‌ മാറ്റാന്‍
ചൊവ്വയെ കുറിച്ച്
കഥകള്‍ പറഞ്ഞു കൊടുക്കുന്നു ,
കഥകള്‍ക്കൊടുവില്‍ കുട്ടി
നക്ഷത്രങ്ങളെ പിടിച്ചു
തിന്നുകയും
ചന്ദ്രനില്‍ മൂത്രമോഴിക്കുകയും
ചൊവ്വയില്‍ അപ്പിഇടുകയും
ചെയ്യുന്നു..

അമ്മക്ക് സന്തോഷം ,
ദൈവങ്ങള്‍ക്ക് സ്തുതി ... 



Wednesday, January 1, 2014

വിലക്ക് വാങ്ങിയ ഉമ്മകള്‍ 

ഇനിയും നടന്നു തീരാത്ത
കോളേജിലെ ഇടനാഴികളില്‍
മുദ്രാവാക്യങ്ങള്‍
കരഞ്ഞുറങ്ങുന്ന
ചവിട്ടുപടികളില്‍,
നീ തന്ന ആശംസാ കാര്‍ഡുകളില്‍,
സന്ദേശങ്ങളില്‍,
ഇന്നും നിന്‍റെ ചുംബനങ്ങള്‍
മണക്കുമ്പോള്‍
ഗാന്ധി തലകൊണ്ട് ,
രാത്രിയില്‍ പൂത്ത
ഏതോ വസന്തത്തോട്‌,
ഇന്ന്‍
കുറച്ചു ചുംബനങ്ങള്‍
വിലക്ക് വാങ്ങുന്നു.

ചുംബനങ്ങളില്‍
ചോര മണക്കുന്നു
പാതി മുറിഞ്ഞ ചുംബനത്തില്‍
നിന്നു ഇറങ്ങി നടക്കുന്നു...
ഇരുട്ടില്‍
പ്രണയത്തിന്റെ
ബലിക്കാക്കകള്‍
കൂകി വിളിക്കുന്നു...

നീയറിയുക,
പ്രിയേ ...
കെട്ടിഞ്ഞാന്നു
മരിക്കാന്‍
മുപ്പതു വെള്ളിക്കാശു
വിലയിട്ടു
എന്നെത്തന്നെ ,
ജീവിതത്തിനു
ഈ ചുംബനത്താല്‍
ഞാനിന്നു
ഒറ്റികൊടുത്തു......

Wednesday, December 18, 2013

 "നീ കൊല്ലുന്നതില്‍ അല്ല ഞാന്‍ മരിക്കാതിരിക്കുന്നതിലാണ്
എന്‍റെ
സങ്കടം....................



എഴുതി തീരും
മുമ്പേ
പകുതിയില്‍ മരിച്ചു വീഴുന്ന
നീ എന്ന കവിതയില്‍
നിനക്കൊപ്പം
ഒറ്റക്കാകുന്നത് കൊണ്ട്
ഞാന്‍ എന്‍റെ
പകലുകളെ
വിഷം കൊടുത്തു
കൊല്ലുകയും
രാത്രിയില്‍ അവയെ
പോസ്റ്മോര്ട്ടം
ചെയ്യുകയും ചെയ്യുന്നു ..
കീറി ,മുറിക്കുമ്പോള്‍
എന്നും
"എനിക്കും നിനക്കും
ഇടയില്‍ എന്ത്"??
എന്നത് മാത്രം,
എന്തെ
ബാക്കിയാകുന്നു ?? ...

ചോദ്യം ചെയ്യപ്പെടാന്‍
കഴിയാത്ത് പലതും
നമുക്കിടയില്‍ ഉള്ളതിനാലും
മറുപടി പലരും
നിന്റെ നെഞ്ചില്‍
ചെര്‍ത്തോട്ടിച്ചതിനാലും
ഇന്നും പോസ്റ്മോര്ട്ടം
പാതിയില്‍
അവസാനിപ്പിച്ചു
ചോദിക്കാതെ
നിനക്കൊപ്പം
ഒരേ കുഴിയില്‍
ചേര്‍ന്നുറങ്ങുന്നു ....

ഒന്നറിയുക
"നീ കൊല്ലുന്നതില്‍ അല്ല
ഞാന്‍
മരിക്കാതിരിക്കുന്നതിലാണ്
എന്‍റെ
സങ്കടം "........

Tuesday, December 10, 2013

 അറിവ് ....

അന്ന്,
ജനാധിപത്യത്തിന്റെ
"കമ്പി"പുസ്തകത്തില്‍
"ഇരുപത്തിരണ്ടാം" പേജില്‍
"ഒമ്പത് വാള്‍ട്ടിന്റെ"
"രണ്ടു ബാട്ട്ടരി"
ഒരു "പത്തൊമ്പത്കാരനെ"
കൂട്ടികൊടുപ്പുകാര്‍ക്ക്
ഒറ്റികൊടുത്തു..

ഇന്നു.
കൂട്ടികൊടുപ്പുകാരന്റെ
കുമ്പസാരം..
പുളകിതരാകുന്ന ജെനം
തുണിയില്ലാതെ നീതി
ദേവത ...

പത്തൊന്‍പതു കാരന്റെ
ജീവിതത്തിന്റെ
നാല്‍പ്പത്തി രണ്ടാം
വളവില്‍
തൂക്കുകയര്‍ ഇക്കിളി ഇടുമ്പോള്‍ ...
അവന്‍ ചിരിക്കുന്നു ...

"ഇലെക്ട്രോനിക്സിൽ ഡിപ്ലോമ
എടുത്തവരെ തൂക്കികൊല്ലുക
ഭരണകൂടമേ"
എന്ന് നീതി ദൈവതയുടെ
പാവാട മുകളില്‍
എഴുതിയ
അമ്മെ
നീയാണ് കവി
അതാണ് കവിത ....







December 10  World Human Rights Day ......... Feeling :
Perarivalan
ഒറ്റയാവുക എന്നുണ്ടോ ?

അങ്ങനെ അങ്ങനെ
നോക്കി ഇരിക്കെ
ഒരു കഥയിൽ,
ഒരു കവിതയിൽ ,
ഒരു പേരിൽ,
ഒരു വാക്കിന്റെ
അവസാന അക്ഷരത്തിൽ ,
നിങ്ങൾ
എന്നെ ഒറ്റക്കാക്കുന്നു..

ഒറ്റയായി ഇറങ്ങി
നടക്കുന്പോൾ
ഒരൊറ്റ ഉമ്മയിൽ ,
ഒരു വിളിയിൽ ,"
എന്റെ ആകാശവും
ഭൂമിയും
പിന്നെയും
എഴുതി എടുത്തു
നിങ്ങൾ
ഹൃദയത്തിൽ വീണ്ടും
മേയാനിറങ്ങുന്നു .....

Wednesday, November 20, 2013

മുക്കുവ/വാ കടല്‍ 


കഴിഞ്ഞട്ടല്ല
"കടലേ"

 നിന്നെ ഇന്നു
അക്വേറിയത്തിലെ
മീനുകള്‍ക്കിട്ടു കൊടുക്കുന്നു..

ആ മീനുകള്‍
കടലാഴം കാണുകയും
നീന്ദുകയും,
സന്തോഷിക്കുകയും
ചെയ്യുമ്പോള്‍,
നിന്റെ മുക്കുവനിലെ
നിന്നെ,
നിന്നിലെ
കപ്പലിനെ,
കപ്പല്‍ചാലിനെ,
വിളക്കുമരത്തെ,
കാറ്റിനെ,
കടല്‍കാക്കകളെ
മീനുകളെ ,
തീരത്തെ,
തിരയെ ,
എവിടെ
ഒളിപ്പിക്കും ????

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...