Tuesday, December 10, 2013

 അറിവ് ....

അന്ന്,
ജനാധിപത്യത്തിന്റെ
"കമ്പി"പുസ്തകത്തില്‍
"ഇരുപത്തിരണ്ടാം" പേജില്‍
"ഒമ്പത് വാള്‍ട്ടിന്റെ"
"രണ്ടു ബാട്ട്ടരി"
ഒരു "പത്തൊമ്പത്കാരനെ"
കൂട്ടികൊടുപ്പുകാര്‍ക്ക്
ഒറ്റികൊടുത്തു..

ഇന്നു.
കൂട്ടികൊടുപ്പുകാരന്റെ
കുമ്പസാരം..
പുളകിതരാകുന്ന ജെനം
തുണിയില്ലാതെ നീതി
ദേവത ...

പത്തൊന്‍പതു കാരന്റെ
ജീവിതത്തിന്റെ
നാല്‍പ്പത്തി രണ്ടാം
വളവില്‍
തൂക്കുകയര്‍ ഇക്കിളി ഇടുമ്പോള്‍ ...
അവന്‍ ചിരിക്കുന്നു ...

"ഇലെക്ട്രോനിക്സിൽ ഡിപ്ലോമ
എടുത്തവരെ തൂക്കികൊല്ലുക
ഭരണകൂടമേ"
എന്ന് നീതി ദൈവതയുടെ
പാവാട മുകളില്‍
എഴുതിയ
അമ്മെ
നീയാണ് കവി
അതാണ് കവിത ....







December 10  World Human Rights Day ......... Feeling :
Perarivalan

1 comment:

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...