Wednesday, November 13, 2013

ആപ്പിള് വിളയാത്ത പ്രണയത്തിന്റെ ഏദന്‍തോട്ടം

സ്കൂളിലേക്കുള്ള വഴിയില്‍,
വായന ശാലയുടെ കോണില്‍,
പാപ്പന്റെ പെട്ടിക്കടയില്‍,
റേഷന്‍ കടയുടെ മുന്നില്‍,
കുളിക്കടവില്‍,
ബൈബിള്‍ ക്ലാസില്‍ ,
ഒരിക്കലും എനിക്ക് നിറക്കാന്‍
കഴിയാത്ത നമ്മുടെ
ഹാജര്‍ ബുക്കില്‍,
കാറ്റെടെടുത്ത നമ്മുടെ
വാകച്ചോട്ടില്‍,
റബ്ബര്‍ തോട്ടത്തിലൂടെ
നിന്റെ വീട്ടിലേക്കുള്ള
ഇടവഴിയില്‍ ,
വെള്ളയും നീലയും നിറഞ്ഞ
ആദ്യ ബെഞ്ചിലെ
അവസാന്‍ സീറ്റില്‍,
നീ ഉള്ളത് കൊണ്ട് മാത്രം
ചേര്‍ന്ന മേരി ചേച്ചിയുടെ
ട്യൂഷന്‍ ക്ലാസില്‍,
കുന്തിരിക്കം മണക്കുന്ന
പള്ളി മുറ്റത്തും,
മാര്‍ബിളും ഗ്രാനൈറ്റും
വിളയുന്ന ശവക്കോട്ടയിലും,
പ്രണയമേ
ഞാന്‍ ഇന്നും നിന്‍റെ
മുഖം കാണാറുണ്ട് ..

ഇന്നും
നിന്‍റെ പേരിന്‍റെ
അവസാന വാക്കില്‍
എന്‍റെ പ്രണയവും
തൂങ്ങി മരിക്കുന്നു...
നിന്നെ കുറിച്ചെഴുതുമ്പോള്‍
ഞാന്‍,
കുമ്പസാരക്കൂട്ടില്‍
തലതല്ലി മരിച്ച
വൈദീകനാകുന്നു ...

No comments:

Post a Comment

എന്‍റെ ജനാലയരികിൽക്കൂടിയാണ് അവളുടെ കുതിര ഓടിപ്പോയത് ഞാനപ്പോൾ കുങ്കുമം വീണു ചീത്തയായ ഭൂപടം തുടച്ച് വൃത്തിയാക്കാൻ പരിശ്രമിക്കുകയായിരുന...